കേരളം

'അന്നു നീ കവിളത്ത് അരുമയായ് തന്ന ആദ്യചുംബനവിസ്മയം'; പ്രണയദിനത്തില്‍ വിജയരാഘവന് കവിത സമ്മാനിച്ച് ഭാര്യ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രണയദിനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ ഭാര്യയും അധ്യാപികയുമായ ബിന്ദു രാധാകൃഷ്ണന്‍ എഴുതിയ കവിത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നിങ്ങളിലെ പ്രണയം വറ്റിയിട്ടില്ലെന്നാണ് കവിത പോസ്റ്റ് ചെയ്തതിന് താഴെ സുഹൃത്തുക്കളുടെ അഭിപ്രായപ്രകടനം.

ജെഎന്‍യു പഠനകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന വരികളും ഈ കവിതയില്‍ കാണാം. നീ, നിത്യസഞ്ചാരി, ഞാനോ ജീവിതാസക്ത, കടവിലെന്നെ തനിച്ചാക്കി തോണിയേറി നീയെങ്ങു പോയ്? എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്.

കവിതയുടെ പൂര്‍ണരൂപം

വറ്റിപ്പോയൊരു പ്രേമത്തിന്‍
മുഗ്ദമാമോര്‍മ്മപ്പാല്‍പ്പത
പറ്റിപ്പിടിച്ചു നില്‍പ്പുണ്ടെന്‍
ഹൃത്തിന്‍ വക്കിലിപ്പഴും

മറന്നോ, ചന്ദ്രികാലോലം
താജ്മഹല്‍മുറ്റത്തന്നു നീ
കവിളത്തരുമയായ് ത്തന്ന
ആദ്യചുംബനവിസ്മയം

ശിരസ്സില്‍ വെള്ളി കെട്ടിച്ചു
ജീവിതം, പ്രാരാബ്ധസഞ്ചയം.
എങ്കിലോ, തുള്ളിയോടുന്നു
ഇപ്പൊഴും എന്റെ പെണ്മനം.

നീ, നിത്യസഞ്ചാരി,
ഞാനോ ജീവിതാസക്ത
കടവിലെന്നെ തനിച്ചാക്കി
തോണിയേറി നീയെങ്ങു പോയ് ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്. എല്ലാവരും അങ്ങനെ വിളിക്കുന്നു. ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി.

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും