കേരളം

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; നഷ്ടപരിഹാരം വേണമെന്ന് കുടുംബം, പകരം മറ്റൊരെണ്ണം തരാമെന്ന് കമ്പനി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്ന് ഒരു മാസം ആയിട്ടും നഷ്ടപരിഹാരം കിട്ടാതെ കുടുംബം. കലൂര്‍ വൈലോപ്പിള്ളി റോഡില്‍ കോലാടി ബാബുവിന്റെ വീടാണ് ജനുവരി 19ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തകര്‍ന്നത്.

വെളുപ്പിന് 2.30ഓടെയാണ് വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കത്തിയത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു. അടുക്കള ഭിത്തി അടര്‍ന്ന് അടുത്ത വീട്ടിലേക്ക് വീഴുകയും ചെയ്തു. വീടിനു സമീപമുള്ള മൂന്നുവീടുകളുടെ വാതിലുകളും ജനലുകളും വാട്ടര്‍ കണക്ഷന്റെ പൈപ്പുകളും ഭാഗികമായി തകര്‍ന്നു. ''വെളുപ്പിന് ബോംബ് പൊട്ടുന്നതുപോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത്, പിന്നീട് കാണുന്നത് അടുക്കളയില്‍ നിന്നുയരുന്ന തീയായിരുന്നു.

ഉടനെ തന്നെ ഫയര്‍ഫോഴ്‌സില്‍ വിളിച്ച് വിവരം അറിയിച്ചു'' ബാബുവിന്റെ ഭാര്യ ജെയ്‌സി പറഞ്ഞു. അവര്‍ എത്തിയാണ് തീ അണച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് വീട്ടിലെ ജനലുകളും ടൈലുകളും പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനു കാരണമായി ഫയര്‍ഫോഴ്‌സ് പറയുന്നത്. എന്നാല്‍ മറ്റ് വൈദ്യുതി ഉപകരണങ്ങള്‍ക്കോ വയറിങ്ങിനോ കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ജെയ്‌സി പറഞ്ഞു.

ഫ്രിഡ്ജ് കമ്പനിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് ബാബു പറഞ്ഞു. കമ്പനി അധികൃതര്‍ നാലു തവണയായി വന്ന് അന്വേഷണം നടത്തിയിരുന്നു. തകര്‍ന്ന ഫ്രിഡ്ജിന് പകരമായി മറ്റൊരു ഫ്രിഡ്ജ് നല്‍കാമെന്ന് മാത്രമാണ് കമ്പനി പറയുന്നതെന്ന് ബാബു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു