കേരളം

കെഎഎസ് പരീക്ഷ നാളെ; എഴുതുന്നത് നാല് ലക്ഷം പേർ; ഉദ്യോ​ഗാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ്‌സി നാളെ നടത്തുന്ന കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പ്രാഥമിക പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കെഎഎസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷയാണിത്. രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും നടക്കുന്ന പരീക്ഷ 4,00,014 പേരാണ് എഴുതുന്നത്. 

രാവിലത്തെ പരീക്ഷ എഴുതാത്തവരെ തുടർന്നുള്ള പരീക്ഷയിൽ പങ്കെടുപ്പിക്കില്ല. പരീക്ഷ തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപു മുതൽ ഉദ്യോഗാർഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കും. വൈകിയെത്തുന്നവരെ എഴുതാൻ അനുവദിക്കില്ല. അപേക്ഷയിൽ ആവശ്യപ്പെട്ട ഉദ്യോഗാർഥികൾക്കു തമിഴ്, കന്നട ചോദ്യക്കടലാസുകൾ ലഭിക്കും. 

പരീക്ഷാ ഹാളിൽ വാച്ച് നിരോധിച്ചതിനാൽ ഉദ്യോഗാർഥികൾ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെൽ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുൻപു മുതൽ അവസാനിക്കുന്നതു വരെ ഏഴ് തവണയാണു ബെല്ലടിക്കുക. വേനൽക്കാലമായതിനാൽ ഹാളിൽ ശുദ്ധജലം ലഭ്യമാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

മൊബൈൽ ഫോൺ, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ചെറിയ ക്രമക്കേടു പോലും കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നതിനാൽ ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണം. 

സംസ്ഥാനത്തൊട്ടാകെ 1534 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കേന്ദ്രങ്ങൾ- 261. വയനാട്ടിലാണ് കുറവ്– 30. കേന്ദ്രങ്ങൾക്കെല്ലാം പൊലീസ് നിരീക്ഷണമുണ്ട്. പിഎസ്‍സി ജീവനക്കാരനും പരീക്ഷാ കേന്ദ്രത്തിലുണ്ടാവും.

ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസ് സമയം ഉൾപ്പെടെ വിവരങ്ങൾക്കു കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ഫോൺ: 0471 2463799, 94470 71021. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ