കേരളം

ടിക് ടോകിലൂടെ പരിചയം, മക്കളുമായി ഒളിച്ചോടിയ യുവതിയും കാമുകനും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകന്റെ ഒപ്പം മക്കളെയും കൂട്ടി നാടുവിട്ട വീട്ടമ്മയെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെച്ച് പിടികൂടി. തൊളിക്കോട് സ്വദേശിയായ 36 കാരിയെയും ഈരാറ്റുപേട്ട സ്വദേശി സുബൈര്‍ എന്ന 32കാരനെയുമാണ് വിതുര പൊലീസ് പിടികൂടിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുള്ള ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ദംഗലില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇവര്‍.

ഈ മാസം ആറിനാണ് തൊളിക്കോട് സ്വദേശി തന്റെ ഭാര്യയെയും രണ്ടു മക്കളെയും കാണാനില്ല എന്ന പരാതിയുമായി വിതുര പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയ്ക്ക് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയായ സുബൈര്‍ എന്നയാളുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്. ടിക്‌ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത് എന്നും പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് സുബൈറിന്റെ നമ്പര്‍ നിരീക്ഷിച്ചതോടെ ഇവര്‍ വിജയവാഡയിലുണ്ടെന്ന വിവരം കിട്ടി. ഉടന്‍തന്നെ എസ് ഐ സുധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അവിടേക്കു തിരിച്ചു. എന്നാല്‍, അവിടെയെത്തുമ്പോഴേക്കും ഇരുവരും സ്ഥലം വിട്ടിരുന്നു. ഇതിനിടെയാണ് ഇരുവരും പശ്ചിമബംഗാളിലുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

ബംഗ്ലാദേശ് അതിര്‍ത്തിയായ മുര്‍ഷിദാബാദില്‍ ഹൂഗ്ലി നദിയുടെ തീരത്തെ ഉള്‍ഗ്രാമത്തില്‍ സുബൈറിന്റെ കീഴില്‍ കെട്ടിടം പണിചെയ്യുന്ന തൊഴിലാളിയായ റഹീമിന്റെ വീട്ടിലാണ് ഇരുവരും തങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമീണര്‍ സംഘടിച്ച് എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദംഗല്‍ പൊലീസ് ഇവരെ പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)