കേരളം

പൊലീസ് സ്റ്റേഷനിലേക്ക് സ്ത്രീകളെ വിളിച്ചു വരുത്തരുത്; കര്‍ശന നിര്‍ദേശവുമായി ഡിജിപി 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പരാതിക്കാരോ, സാക്ഷികളോ ആയ സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരത്തരുത് എന്ന ചട്ടം കര്‍ശനമായി പാലിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ഇതില്‍ നിന്നും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ  ഉത്തരവില്‍ പറയുന്നു. 

സ്ത്രീകളെ മൊഴിയെടുക്കാനും മറ്റുമായി വിളിച്ചു വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ക്രിമിനല്‍ നടപടി ചട്ടങ്ങളനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. പക്ഷേ, വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടി പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തണം. 

വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തേണ്ടത്. അവര്‍ക്ക് നിയമസഹായവും, ആരോഗ്യ സംരക്ഷണവും, വനിതാ സംഘടനയുടേയോ, മറ്റ് പ്രവര്‍ത്തകരുടേയോ സഹായവും ലഭ്യമാക്കണം. സത്രീകളെ സാക്ഷിയായി പൊലീസ് സ്റ്റേഷനിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ വിളിപ്പിക്കരുത്. പരാതിക്കാരിയുടെ മൊഴി വീഡിയോ ആയോ, ഓഡിയോ ആയോ രേഖപ്പെടുത്തണം. മൊഴി രേഖപ്പെടുത്തിയതില്‍ ഒപ്പിടാന്‍ സ്ത്രീകളോട് പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍