കേരളം

പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞു 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രബേഷാണ് ബോംബെറിഞ്ഞത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു.

കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യം നായനാര്‍ റോഡിലാണ് വ്യാഴാഴ്ച രാവിലെ ബോംബേറുണ്ടായത്. ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു. 

കതിരൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ അരുണ്‍, മഹേഷ് കുമാര്‍ എന്നിവരായിരുന്നു ബുധനാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നത്. പൊലീസ് പിക്കറ്റ് പോസ്റ്റിനടുത്ത് തന്നെയാണ് സ്‌ഫോടനം നടന്നത്. തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി