കേരളം

ചെങ്കളയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിയേക്കാം, പരിശോധന കൂട്ടുമെന്ന് റവന്യൂ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ചെങ്കളയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌തേക്കാനുള്ള സാധ്യതയുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. എന്നാല്‍ നിലവില്‍ ഇവിടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും മന്ത്രി പറഞ്ഞു. 

ചെങ്കളയില്‍ പരിശോധനകളുടെ എണ്ണം കൂട്ടും. പരിശോധനയ്ക്ക് വിധേയമാവാന്‍ ഇവിടെ പലരും മടിക്കുന്നുണ്ട്. അത് പരിശോധിച്ച് വേണ്ട നടപടികളെടുക്കും. പൊതുപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും, പൊതുപരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്നും മന്ത്രി പറഞ്ഞു. 

ചെങ്കളയില്‍ കഴിഞ്ഞ ദിവസം വിവാഹ സത്കാരകത്തില്‍ പങ്കെടുത്ത വധൂവരന്മാര്‍ക്കുള്‍പ്പെടെ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്‍പതില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് വിവാഹ സത്കാരം നടത്തിയതിന്റെ പേരില്‍ വധുവിന്റെ അച്ഛനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. 

ചെങ്കള വിവാഹസത്കാര ചടങ്ങ് തന്നെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ചെങ്കള പഞ്ചായത്തിലെ നീര്‍ച്ചാലും നാട്ടക്കല്ലും പുതു ക്ലസ്റ്ററുകളാക്കി. നിലവില്‍ 9 ക്ലസ്റ്ററുകളാണ് കാസര്‍കോട് ജില്ലയിലുള്‌ലത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോഡ്, ഹോസ്ദുര്‍ഗ്, നീലേശ്വരം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ