കേരളം

വാക്കേറ്റത്തിനിടെ ചുറ്റിക കൊണ്ട് അടിപിടി; യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: രണ്ടു യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ  അടിപിടിക്കിടെ ചുറ്റികയ്ക്ക് അടിയേറ്റ് ഒരാള്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം 
എടത്തിരുത്തി കൊല്ലാറ സെന്ററില്‍ താമസിക്കുന്ന കൊല്ലാറ നാരായണന്റെ മകന്‍ ഗിജുവാണ് (45) മരിച്ചത്. തലയ്ക്കു പരിക്കേറ്റ തൃശൂര്‍ നന്തിപുലം സ്വദേശി കണിയാംപറമ്പില്‍ സുധീഷിനെ (40) കരാഞ്ചിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനി രാത്രി 10 നാണ് സംഭവം. ടൈല്‍ പണിക്കാരനായ സുധീഷും കുടുംബവും 2 വര്‍ഷമായി പുളിഞ്ചോടിലുള്ള ഫ്‌ലാറ്റിലാണു താമസം. സംഭവദിവസം രാത്രി വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ  അടിപിടിക്കിടെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ഗിജു ബൈക്കില്‍ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് സുധീഷിനെ ആക്രമിച്ചു. ഇതേ ചുറ്റിക പിടിച്ചു വാങ്ങി സുധീഷ് ഗിജുവിനെ തിരിച്ചടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. തളര്‍ന്ന് വീണ ഗിജുവിനെ കരാഞ്ചിറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.

സുധീഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടശേഷം സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ