കേരളം

2 മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചില്ല, ചികിത്സ കിട്ടാതെ വീട്ടമ്മ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കുമരകം: രണ്ട് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിച്ചതോടെ വിട്ടമ്മ മരണത്തിന് കീഴടങ്ങി. കൊച്ചു പറമ്പില്‍ മധുവിന്റെ ഭാര്യ സ്വര്‍ണമ്മ(53) ആണ് ചൊവ്വാഴ്ച മരിച്ചത്. 

ഒരാഴ്ച മുന്‍പ് സ്വര്‍ണമ്മയുടെ കയ്യില്‍ എന്തോ കടിച്ചിരുന്നു. നാട്ടിലെ വിഷ വൈദ്യന്റെ പക്കലാണ് ഇവര്‍ പ്രാഥമിക ചികിത്സക്കായി പോയത്. എന്നാല്‍ പിന്നാലെ കയ്യില്‍ നിര് വെച്ച് പഴുപ്പ് നിറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ചികിത്സക്കായി കൊണ്ടുവന്നെങ്കിലും ഐസിയു ഇല്ലെന്ന കാരണത്താല്‍ പ്രവേശിപ്പിച്ചില്ല. 

ആലപ്പുഴ മെഡിക്കല്‍ കോളജിനെ സമീപിച്ചപ്പോള്‍ അവിടേയും തീവ്രപരിചരണ വിഭാഗത്തില്‍ ഒഴിവുണ്ടായില്ല. ഇതിനിടയില്‍ ആരോഗ്യനില വഷളായി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു