കേരളം

മുല്ലപ്പള്ളി കോവിഡിനേക്കാള്‍ മാരകമായ വിഷമുള്ള വൈറസ് : എം വി ജയരാജന്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  കോവിഡിനേക്കാള്‍ മാരകമായ വിഷമുള്ള വൈറസാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അല്പനായ മുല്ലപ്പള്ളിക്ക് കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ആരോഗ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവനയില്‍ മുല്ലപ്പള്ളി പരസ്യമായി മാപ്പുപറഞ്ഞാലും ജനം പൊറുക്കില്ലെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

അല്‍പ്പനം അര്‍ധരാത്രിയില്‍ കുടപിടിക്കുന്ന വിധത്തിലുള്ള അല്പത്തമായിപ്പോയി അത്. പിന്നെ അട്ടംപരതി ഗോപാലന്റെ മകനില്‍ നിന്നും ആരും നീതി പ്രതീക്ഷിക്കണ്ട. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ് മുല്ലപ്പള്ളിയുടെ സിരകളില്‍ ഒഴുകുന്നത്. കൊറോണ വൈറസിനേക്കാള്‍ മാരകമായ വിഷമുള്ള വൈറസാണ് ഇദ്ദേഹത്തിനുള്ളതെന്ന് തെളിയിക്കുന്നതാണ് ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം. കേരള ജനത പൊറുക്കാത്ത കുറ്റമാണ്. ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്തതായിപ്പോയി മുല്ലപ്പള്ളിയുടെ പരാമര്‍ശമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവന ജനം ഗൗരവമായി എടുക്കുമെന്ന് തോന്നുന്നില്ല. അത് മുല്ലപ്പള്ളിക്ക് പുതിയ പരിവേഷം നല്‍കുന്നുണ്ട് അദ്ദേഹത്തിന്. തൊപ്പി ചേരുമെങ്കില്‍ എടുത്തോട്ടെയെന്നും കാനം പറഞ്ഞു.

ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോവിഡ് റാണി, നിപ രാജകുമാരി എന്നിങ്ങനെ വിളിച്ചതിനെ ന്യായീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് രംഗത്തെത്തി. രാജകുമാരി, റാണി എന്നു വിളിച്ചതില്‍ എന്താണ് തെറ്റ് ?. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. മാപ്പുപറയുകയോ ഖേദം പ്രകടിപ്പിക്കകുയോ ചെയ്യില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി