കേരളം

26 ലക്ഷം വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ; സർക്കാർ അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം∙ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ 8–ാം ക്ലാസ് വരെയുള്ള 26 ലക്ഷം കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു. ഇതിന് സർക്കാർ അനുമതി നൽകി. കിറ്റുകൾ ജൂലൈ ആദ്യവാരം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു അറിയിച്ചു

അരി, ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് എന്നിവയാണ് നൽകുന്നത്. പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോ അരിയും 261 രൂപയുടെ പലവ്യഞ്ജനങ്ങളും പ്രൈമറി കുട്ടികൾക്കു 4 കിലോ അരിയും 261 രൂപയുടെ പലവ്യഞ്ജനങ്ങളും യുപി വിദ്യാർഥികൾക്ക് 6 കിലോ അരിയും 391 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് നൽകുക.

ആകെ 81 കോടിയാണ് ചെലവ്. കിറ്റ് നൽകുന്നതിനായി 40 കോടി രൂപ സപ്ലൈകോയ്ക്കു മുൻകൂർ ആയി നൽകും. വിതരണം പൂർത്തിയായ ശേഷം ബാക്കി തുക നൽകും. സ്കൂളുകളിലേക്കാണ് കിറ്റുകൾ നൽകുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാനാണ് സ്കൂളുകൾ വഴി നൽകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്