കേരളം

മുട്ടില്‍ അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസ് : മുഖ്യപ്രതിയ്ക്ക് 15 വര്‍ഷം തടവ്, 70,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : വയനാട്ടിലെ മുട്ടിലില്‍ അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം തടവുശിക്ഷ. മുഖ്യപ്രതി മുട്ടില്‍ വിളഞ്ഞിപിലാക്കല്‍ നാസറിനെയാണ് 15 വര്‍ഷം തടവും 70,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ഏഴ് കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. 11 കേസുകളില്‍ ഒന്നിലാണ് കല്‍പ്പറ്റ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ആറുപ്രതികളാണുള്ളത്.

അനാഥാലയ ഹോസ്റ്റലിന് സമീപത്തുള്ള  കടയില്‍വെച്ചാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്. കുട്ടികളിലൊരാള്‍ കടയിലേക്ക് പോയി ഇറങ്ങിവരുന്നത് കണ്ട അധ്യാപകനാണ് വിവരം അനാഥാലയ അധികൃതരെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി