തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അനിശ്ചിത കാലത്തേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
ഇളവുകൾ ലഭിച്ചിരുന്നെങ്കിലും ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലേക്ക് ജൂൺ 30 വരെ പ്രവേശനം അനുവദിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദീർഘിപ്പിക്കുകയാണ് ദേവസ്വം ബോർഡ് ചെയ്തിരിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ