കേരളം

കണ്ണൂരില്‍ ദമ്പതിമാരെ ഷെഡ്ഡില്‍ കെട്ടിയിട്ടു, ഭാര്യയെ മൂന്ന് ദിവസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ദമ്പതിമാരെ ഷെഡ്ഡില്‍ കെട്ടിയിടുകയും, ഭാര്യയെ മൂന്ന് ദിവസത്തോളം പീഡിപ്പിക്കുകയും ചെയ്തതായി പരാതി. ബംഗളൂരുവലിലുള്ള മലയാളി ദമ്പതിമാരെ കൊട്ടിയൂര്‍ അമ്പായത്തോടിന് സമീപം ഷെഡ്ഡില്‍ ജനുവരി 16 മുതല്‍ 19 വരെ കെട്ടിയിട്ടെന്നാണ് പരാതി. 

ഇവരുടെ ഉടമസ്ഥതയിലുള്ള നാലേക്കര്‍ സ്ഥലത്തെ ഷെഡ്ഡില്‍ വെച്ചാണ് അതിക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു. 19ന് പുലര്‍ച്ചെ ഭര്‍ത്താവ് ഷെഡ്ഡില്‍ നിന്ന് രക്ഷപെട്ട് എത്തി അടുത്ത വീട്ടില്‍ കാര്യം പറയുകയായിരുന്നു. ഇയാള്‍ രക്ഷപെട്ടെന്ന് മനസിലാക്കിയതോടെ പ്രതികള്‍ മുങ്ങിയതായും പറയുന്നു. #

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈഎസ്പിക്കും ഇവര്‍ പരാതി നല്‍കി. കേളകം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അമ്പായത്തോട്ടില്‍ ദമ്പതിമാര്‍ വാങ്ങിയ നാലേക്കര്‍ സ്ഥലത്ത് ഫാം നടത്താന്‍ തൊട്ടില്‍പ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജിഷ്‌മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ജനുവരി 16ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതികൊടുക്കുമെന്നും ദമ്പതിമാര്‍ പറഞ്ഞു. ഈ സമയം ജിഷ്‌മോനും െ്രെഡവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിടുകയായിരുന്നു. മര്‍ദിച്ചതിനു പുറമേ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കൈക്കലാക്കി. തുടര്‍ന്ന് ഷെഡ്ഡില്‍വെച്ച് ജിഷ്‌മോന്‍ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ജിഷ്‌മോന്‍ ബംഗളൂരുവിലെത്തി ആഡംബരക്കാറും കവര്‍ന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''