കേരളം

ചങ്ങല കെ‍ാണ്ട് കഴുത്ത് മുറുക്കി, ഉറക്ക ​ഗുളിക നൽകി; 13കാരന്റെ മരണത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 13കാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മാതാവും കാമുകനും അറസ്റ്റിൽ. നാല് വർഷത്തിന് ശേഷമാണ് ഇരുവരും പിടിയിലായത്. നാഗർകോവിൽ പളുകൽ മലയടി സ്വദേശി വസന്ത (49) സമീപവാസിയായ സുബണൻ (35) എന്നിവരാണ് അറസ്റ്റിലായത്. വസന്തയുടെ മകനായ ലാൽകൃഷ്ണയാണ് നാല് വർഷം മുൻപ് മരിച്ചത്. 

ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് കാട്ടി കുട്ടിയെ മാതാവ് തന്നെയാണ് അന്ന് പാറശാല ആശുപത്രിയിലെത്തിച്ചത്. സ്ഥിതി മോശമായതിനാൽ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയെങ്കിലും മരിച്ചു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന വസന്തയോടെ‍ാപ്പമാണ് മകനും, മകളും കഴിഞ്ഞിരുന്നത്. സ്കൂൾ വിട്ട് വന്ന ലാൽകൃഷ്ണ വീട്ടിലുണ്ടായിരുന്ന സുബണനെ കണ്ട വിവരം പിതാവിനോട് പറയുമെന്ന ഭയത്തിൽ ഇരുവരും ചേർന്ന് ചങ്ങല കെ‍ാണ്ട് കഴുത്ത് മുറുക്കി.

ബോധരഹിതനായി വീണ കുട്ടിക്ക്  മാതാവ് ഉറക്ക ഗുളിക നൽകിയ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകി ശ്വാസം മുട്ടിയതാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. തെ‍ാണ്ടയിൽ കുരുങ്ങിയ ഉറക്ക ഗുളികകളും, കഴുത്തിലെ ചങ്ങലയുടെ പാടുകളും ആണ് കെ‍ാലപാതകമെന്ന നിഗമനം ബലപ്പെടുത്തിയത്. 

മകൻെറ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് എസ്പിയ്ക്ക് നല്കിയ പരാതിയെ തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്. മാസങ്ങൾക്ക് മുൻപ് പെ‍ാലീസ് ഇരുവരെയും ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല. പ്രതികളെ റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം