തിരുവനന്തപുരം: കോവിഡ് 19 രോഗബാധ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളവും പൂർണ്ണമായി അടച്ചിടുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂര്‍ണ്ണമായ ഷട്ട് ഡൗണ്‍ അനിവാര്യമാണെന്ന ഐഎംഐയുടെയും ആരോഗ്യ വിദഗ്ധരുടെയും അഭിപ്രായം ചൂണ്ടിക്കാട്ടിയ അദ്ദേഹം അത്തരമൊരു സാഹചര്യമുണ്ടായാൽ ഷട്ട്ഡൗണ്‍ ഒഴിവാക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.
കോവിഡ് പശ്ചാതലത്തിൽ 12 നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കത്താണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയത്.
രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങള്‍
- പല സംസ്ഥാനങ്ങളിലും കംപ്ലീറ്റ് ഷട്ട്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ കേരളവും ഷട്ട്ഡൗണ്‍ ചെയ്യണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കണം
- ബസുകളും ട്രെയിനുകളും നിര്‍ത്തിയ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവര്‍ ജോലിചെയ്യുന്ന സ്ഥലങ്ങളില്‍ താമസസൗകര്യം ഒരുക്കുക.
- ആശുപത്രികളില്‍ കഴിയുന്ന മറ്റു രോഗികള്‍ക്ക് പരിചരണം ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.
- ഓഫീസുകളില്‍ വരാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക
- അവശ്യസാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്ക് ക്ഷാമമുണ്ടാക്കാത്ത നടപടികള്‍ സ്വീകരിക്കുക.
- സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, എന്നിവ കിട്ടുന്നില്ലായെന്ന പരാതി പരിഹരിക്കണം.
- അന്തര്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട്, മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ നിര്‍ത്തി വയ്ക്കണം.
- ജില്ലകള്‍ അടച്ചിടുന്നെങ്കില്‍ അതിനുമുന്‍പായി എല്ലാ ഒരുക്കങ്ങളും സൗകര്യങ്ങളും ഉറപ്പ് വരുത്തണം. ആവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ നടപടി വേണം.
- ഐ സി എം ആറിന്റെ ഗൈഡ് ലൈന്‍ പ്രകാരമുള്ള കാറ്റഗറി 'എ' രോഗിയെ ടെസ്റ്റ് ചെയ്യാനുള്ള നടപടികള്‍ അടിയന്തരമായി നടത്തണം. നിരന്തരമായി ഞാനിത് ആവശ്യപ്പെടുന്നതാണ്. ഇതു ക്വാറന്റൈനില്‍ ഉള്ള രോഗികള്‍ക്ക് ആവശ്യമുണ്ട്.
- ദിവസവേതന തൊഴിലാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
- ബിവറേജ് കോര്‍പറേഷനുകളുടെ ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ ഇനിയെങ്കിലും അടയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കുക.
- മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് ഉടനടി നടപ്പാക്കുക. ഇതേവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ