കേരളം

സാമൂഹിക വ്യാപനം സംശയിക്കുന്നില്ല ; കോവിഡ് സമ്പര്‍ക്കത്തിലൂടെയെന്ന് നിഗമനം : ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന കോവിഡ് രോഗി മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോട് സാമൂഹിക വ്യാപനം ഉണ്ടായതായി സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദേശത്തു നിന്നെത്തിയവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മരിച്ച അബ്ദുള്‍ അസീസിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ഇതുസംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തിവരികയാണെന്ന് മന്ത്രി ശൈലജ പറഞ്ഞു. 

ഗള്‍ഫില്‍ നിന്നും വന്നെത്തിയവരുമായി ഇദ്ദേഹം ഇടപഴകിയതായി സംശയമുണ്ട്. എന്നാല്‍ 14 ദിവസം എന്ന കാലയളവിനും മുമ്പാണ് ഇടപഴകിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയശേഷം മാത്രമേ രോഗം പകര്‍ന്നത് സംബന്ധിച്ച് വെളിപ്പെടുത്താനാകൂ. അബ്ദുള്‍ അസീസിന്റെ ആരോഗ്യനില മോശമായതിനാല്‍ രോഗം പകര്‍ന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല.

മരിച്ച അബ്ദുള്‍ അസീസുമായി ഇടപെട്ട ആളുകള്‍ നിരീക്ഷണ്തതില്‍ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ കണ്ടിരുന്നു എന്നതിന്റെ പേരില്‍ ആളുകള്‍ ആശങ്കപ്പെടേണ്ടതില്ല. അടുത്ത് ഇടപഴകിയവര്‍ മാത്രം നിരീക്ഷണത്തില്‍ പോയാല്‍ മതി. സംസ്ഥാനത്ത് കോവിഡ് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റ് തുടങ്ങിയിട്ടില്ല. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി ശൈലജ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍