കേരളം

അൻപത്തെട്ടാം വയസ്സിൽ മാതൃത്വം; പെൺകുഞ്ഞിനെ മാറോട് ചേർത്ത് ഷീല 

സമകാലിക മലയാളം ഡെസ്ക്

കാൽ നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ലാദത്തിലാണ് ഷീലയും ഭർത്താവ് ബാലുവും. ലോകം മുഴുവൻ കോവിഡ് കാലത്തെ ഭീതിയോടെ ഓർക്കുമ്പോൾ ഇവർ മാത്രം പുണ്യ ദിനങ്ങളായാണ് ഈ നാളുകളെ ഓർമ്മിക്കുക. അൻപത്തെട്ടാം വയസ്സിൽ അമ്മയായതിന്റെ സന്തോഷത്തിലാണ് ഷീല. 

ഫിഷറീസ് ഡിപ്പാർട്മെന്റിൽ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഷീലയും കോളജ് പ്രഫസറായി വിരമിച്ച ബാലുവും കുഞ്ഞിക്കാൽ കാണുന്നതിനായി കാത്തിരുന്നത് വർഷങ്ങളാണ്. ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും ഫലപ്രദമായില്ല. നിരാശരാകാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ വർഷം ബന്ധുകൂടിയായ ഡോ. സബൈൻ ശിവദാസിന്റെ അടുക്കൽ ചികിത്സയ്ക്കായി എത്തി. 

മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ സിസേറിയനിലൂടെ ഷീല പെൺകുഞ്ഞിന് ജന്മം നൽകി. ലോക്ഡൗൺ മൂലം പ്രസവശേഷവും ആശുപത്രിയിൽ തന്നെ കഴിയുകയാണ് ഇവർ. മാതൃദിനമായ ഇന്നലെ ആശുപത്രി ജീവനക്കാർ മധുരവും പലഹാരങ്ങൾ നൽകി ഷീലയെ ആദരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു