കേരളം

രണ്ട് കുട്ടികളുടെ അമ്മയോട് പ്രണയാഭ്യര്‍ഥന; യുവതി നിരസിച്ചതിന് പിന്നാലെ ക്രൂരമര്‍ദ്ദനം; മുഖത്ത് തുപ്പി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ മുഖത്ത് തുപ്പുകയും മര്‍ദ്ദിക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. 32 കാരനായ ചേര്‍ത്തല സ്വദേശി ശ്യാം കുമാറാണ് പിടിയിലായത്. അയ്യപ്പന്‍കാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരി. ഇവര്‍ ഒരു വര്‍ഷം മുമ്പു വരെ എരമല്ലൂരില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ അയ്യപ്പന്‍കാവിലേയ്ക്ക് താമസം മാറുകയായിരുന്നു.

 കഴിഞ്ഞ തിങ്കളാഴ്ച ഇവര്‍ ജോലിക്കു പോകുന്നതിനായി രാവിലെ ഏഴുമണിക്ക് അയ്യപ്പന്‍കാവ് ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഇയാള്‍ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയും ചെയ്‌തെന്നാണ് പരാതി. 

യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പരാതിക്കാരിയുടെ വീടിന് സമീപത്തുവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ