ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർ വാദം ഇന്ന് നടക്കും. ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി ബംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിക്കും. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ് ബിനീഷ് കോടിയേരി.
കഴിഞ്ഞ ദിവസങ്ങളിൽ ബിനീഷിൻറെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങളും കോടതിയെ അറിയിച്ചേക്കും. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിൻറെ സുഹൃത്തും ബിനിനസ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തു വിവരങ്ങൾ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ബംഗളൂരു എൻഫോഴ്സ്മെൻറ് കത്ത് നൽകിയിട്ടുണ്ട്.
ബിനീഷിൻറ പേരിൽ പിടിപി നഗറിൽ 'കോടിയേരി' എന്ന വീടും കണ്ണൂരിൽ കുടുംബ സ്വത്തുമാണ് ഉള്ളത്. മൂന്ന് പേരുടെയും പേരിലുള്ള സ്വത്തു വിവരങ്ങൾ കൈമാറാനായി എല്ലാ രജിസ്ട്രേഷൻ ജില്ലാ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ