കേരളം

പോപ്പുലർ ഫിനാൻസ്: ആസ്തികൾ കണ്ടുകെട്ടാൻ കളക്ടറുടെ ഉത്തരവ്, വാഹന കൈമാറ്റം തടയും 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പോപ്പുലർ ഫിനാൻസിന്റെ ആസ്തികൾ കണ്ടുകെട്ടാൻ പത്തനംതിട്ട കളക്ടറുടെ ഉത്തരവ്. പോപ്പുലർ ഫിനാൻസിന്റെ ആസ്തികൾ മരവിപ്പിക്കാൻ ധനകാര്യസ്ഥാപനങ്ങൾക്കും നിർദേശം നൽകി. ആവശ്യമെങ്കിൽ ആസ്തികൾക്ക് പൊലീസ് കാവൽ ഏർപെടുത്തണമെന്നും  വാഹനങ്ങളുടെ കൈമാറ്റം തടയണമെന്നും കളക്ടർ വ്യക്തമാക്കി. 

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഇതുവരെ 389 കേസുകൾ റജിസ്റ്റർ ചെയ്തായാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ഓസ്ട്രേലിയയിലുള്ള ബന്ധുവിൻറെ സഹായത്തോടെ പോപ്പുലർ ഉടമകൾ നിക്ഷേപകരുടെ പണം അവിടേക്ക് കടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് സർക്കാരിന്റെ ആവശ്യം. 

കേസിൻറെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. കോടതി ഉത്തരവ് പാലിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് നിക്ഷേപകർ നിക്ഷേപകർ കോടതിയിൽ അറിയിച്ചതിനാലാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ