കേരളം

കോവിഡ് രോഗിയുടെ വീട്ടിലെ വളര്‍ത്തുനായ ചത്തു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കും രോഗം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോവിഡ് പോസിറ്റീവായ വീട്ടുകാര്‍ വളര്‍ത്തിയിരുന്ന നായ ചത്തതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ  വെറ്ററിനറി സര്‍ജനും കോവിഡ്. തുടര്‍ന്ന് നായയുടെ സ്രവവും രക്ത സാംപിളും പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലേക്കും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ഡയഗ്‌നോസിസ് ലാബിലേക്കും പരിശോധനയ്ക്കായി അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. 

കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിലാണു സംഭവം. വീട്ടിലെ കുടുംബനാഥനും ഭാര്യയ്ക്കുമാണ് ഒരാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ചത്. ഗൃഹനാഥന്‍ നെടുമ്പന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും  ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഭാര്യ വീട്ടിലും ക്വാറന്റൈനിലാണ്. വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്തിരുന്നത് ഗൃഹനാഥനായിരുന്നു.

ഗൃഹനാഥന്‍ ആശുപത്രിയില്‍ പോയതിന് ശേഷം 4ദിവസം കഴിഞ്ഞതോടെയാണ് നായയ്ക്ക് വയറിളക്കവും ശ്വാസ തടസ്സവും കണ്ടു തുടങ്ങിയത്. ആഹാരം കഴിക്കാതെ  നായ തളര്‍ന്നു കിടപ്പിലായതോടെ വീട്ടുകാര്‍ മയ്യനാട് വെറ്ററിനറി സര്‍ജനെ ഫോണില്‍ ബന്ധപ്പെട്ട് നായയ്ക്കു മരുന്നു നല്‍കി. പക്ഷേ, അടുത്ത ദിവസം നായ ചത്തു. ഇതോടെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം കൊല്ലത്തു നിന്നു വെറ്ററിനറി സര്‍ജന്‍മാര്‍ എത്തി നായയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു വീട്ടു പരിസരത്തു തന്നെ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സംഘത്തിലെ ഒരു സര്‍ജന്‍ ഞായറാഴ്ച കോവിഡ് പോസിറ്റീവ് ആയി. എന്നാല്‍,പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ നായയ്ക്കു കോവിഡ് ബാധിച്ചിരുന്നോയെന്നു കണ്ടെത്താനാകൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം