കേരളം

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ അനിശ്ചിതത്വം നീക്കിയത് സ്വപ്‌നയുടെ ഇടപെടല്‍; ശിവശങ്കറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം നീക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചത്, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം നീക്കുന്നതിനു സ്വപ്‌നയുടെ സഹായം തേടിയതായി ശിവശങ്കര്‍ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി യുഎഇ സര്‍ക്കാരിന്റെ ഇടപെടല്‍ തേടി, ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വപ്നയെ ബന്ധപ്പെട്ടിരുന്നു. പദ്ധതിയിലെ മുഖ്യ പങ്കാളിയായ ദുബൈ ഹോള്‍ഡിങ്ങിനെ സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കാന്‍ ഈ ഇടപെടല്‍ സഹായകമായി. 2017ല്‍ ആണ് ഇത്. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഐടി കമ്പനികള്‍ക്കും ദുബൈയില്‍ അവസരം തേടിയും ശിവശങ്കര്‍ സ്വപനയെ ബന്ധപ്പെട്ടിട്ടുണ്ട്. 

ദുബൈ ഹോള്‍ഡിങ്ങിനും സംസ്ഥാന സര്‍ക്കാരിനും പങ്കാളിത്തമുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതി 2017ല്‍ അനിശ്ചിതത്വത്തിലേക്കു നീങ്ങിയപ്പോഴാണ് ശിവശങ്കര്‍ സ്വപനയെ ഇതില്‍ ഇടപെടുവിച്ചത്. പിന്നീട് സര്‍ക്കാരും ദുബൈ ഹോള്‍ഡിങ്ങും തമ്മില്‍ ചര്‍ച്ച നടത്തി ഭിന്നതകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. പദ്ധതി 2021ല്‍ പൂര്‍ത്തിയാവുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു