കേരളം

കോണ്‍ഗ്രസിന്റെ അരുംകൊലയ്ക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കും;  ഉന്നതനേതാക്കള്‍ക്ക് പങ്കെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ട്. പെരിയ കൊലപാതകത്തിന് പകരമായി കോണ്‍ഗ്രസുകാര്‍ നടത്തിയ കൊലപാതകമാണിതെന്നും കോടിയേരി പറഞ്ഞു. വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു കോടിയേരി.

കൊലപാതകത്തിന് പിന്നാലെ രക്തസാക്ഷികളായ സഖാക്കളെ അപമാനിക്കുന്ന പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തുടരുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണെന്ന് വരുത്തിതീര്‍ക്കാനാണ് അവരുടെ ശ്രമം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു.

കൊലപാതകം നടത്തി സിപിഎമ്മിനെ തകര്‍ക്കാമെന്ന് കരുതരുത്. ഈ പ്രദേശം സിപിഎമ്മിന്റെ ബാലികേറാ മലയായിരുന്നു. ഇവിടെ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ മുന്നേറ്റം കണ്ട് വിറളിപിടിച്ചവരാണ് ആക്രമണത്തിന് പിന്നില്‍. ഇതിന്റെ ഭാഗമായാണ് നേരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെ വധശശ്രമമുണ്ടായത്്. പിന്നാലെയാണ് തിരുവോണ ദിവസത്തെ ഇരട്ടക്കൊലപാതം. ഇവര്‍ക്ക് ഒരിക്കലും കേരളജനത മാപ്പുനല്‍കില്ലെന്ന് കോടിയേരി പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ നാടാകെ കലാപമുണ്ടാകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കേരളത്തിലെ വികസന മുന്നേറ്റങ്ങളെ തടസപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ പെട്ടുപോകരുത്. സമാധാനാമാണ് സിപിഎം ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ അരുംകൊലയ്ക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കും. മിഥിലാജിന്റെയും ഹഖിന്റെയും
അനാഥാരാകില്ല. ഇവരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍