കേരളം

'ഈച്ച പോലും അറിയാതെ കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പഠിച്ച കളളന്മാര്‍ എന്ന് പറയുന്നത്, കാനം കാശിക്ക് പോയോ?': ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ആരംഭിക്കുമ്പോള്‍ ആരുടേയെല്ലാം ചങ്കിടിപ്പാണ് ഉയരാന്‍ പോകുന്നതെന്ന് കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ചെയ്ത കുറ്റങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. മന്ത്രി പുത്രനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നു. എന്തു മറുപടിയാണ് മുഖ്യമന്ത്രിക്ക് പറയാന്‍ ഉളളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുപോലെ നാറിയ ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ദുര്‍ഗന്ധം കാരണം കേരള ജനതയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉളളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

നേരത്തേ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ഇഡി വിളിപ്പിച്ചു. ഇപ്പോള്‍ മന്ത്രി പുത്രനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നു. വരുംദിവസങ്ങളില്‍ മന്ത്രിപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുളള പദ്ധതിയായ ലൈഫ്മിഷനില്‍ കമ്മിഷനടിച്ച സ്വപ്ന സുരേഷുമായി മന്ത്രിപുത്രന് എന്താണ് ബന്ധമെന്നുളള കാര്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അന്വേഷണത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അവര്‍ക്ക് മാധ്യമങ്ങള്‍ നിര്‍ദേശം നല്‍കേണ്ടതില്ല എന്നും പറഞ്ഞു. ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാഷ്ട്രീയ താത്പര്യമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെയും മന്ത്രിസഭയിലെ ഒരംഗത്തെയും ചോദ്യം ചെയ്തതോടെയാണ് സി്പിഎമ്മിന് ഈ ബോധം ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

ഇത്രയേറെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കാനം രാജേന്ദ്രന്‍ ഇതേ കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. കാനം രാജേന്ദ്രനും സിപിഐക്കാരും എവിടെയാണ്. കാനം കാശിക്ക് പോയിരിക്കുകയാണോ?.ഒരക്ഷരം മിണ്ടുന്നില്ല. എല്ലാ കുറ്റങ്ങളും ചെയ്ത ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് തങ്ങളറിയാതെ ഒരു ഈച്ച പോലും അനങ്ങില്ലെന്ന് പറഞ്ഞവരെ തോല്‍പ്പിച്ചതാണെന്നാണ്. ഈച്ചപോലും അറിയാതെ കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പഠിച്ച കളളന്മാര്‍ എന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ ധാരാളം കളളന്മാര്‍ ഉണ്ട്. താന്‍ അവരേക്കാള്‍ മിടുക്കനാണെന്ന് ജലീല്‍ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍