കേരളം

വിവാഹ വാഗ്ദാനം നൽകി 18കാരിയെ നാല് മാസം പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിവാഹ വാഗ്ദാനം നൽകിയ ശേഷം 18കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയി വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ ഇരവിപുരം പൊലീസാണ് പിടികൂടിയത്. 

ചവറ ചെറുശ്ശേരി മുറിയിൽ കെപി തിയേറ്ററിന് സമീപമുള്ള പുളിമൂട്ടിൽ വീട്ടിൽ ഫെഡറിക് ജയിംസ് (22) ആണ് അറസ്റ്റിലായത്. തെക്കേവിള സ്വദേശിയായ പെൺകുട്ടിയെ പ്രേമം നടിച്ചു കടത്തിക്കൊണ്ടു പോയി നാല് മാസത്തോളമാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെൺകുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു. 

ഇരവിപുരം സിഐ കെ വിനോദ്, എസ്ഐമാരായ എപി അനീഷ്, ബിനോദ് കുമാർ, ദീപു, അഭിജിത്ത്, ജിഎസ്ഐ സുനിൽ, എസ്‍സിപിഒ സൈഫുദ്ദീൻ, ഡബ്ല്യുസിപിഒ മഞ്ജു, സിപിഒമാരായ മനാഫ്, ചിത്രൻ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു