കേരളം

കോവിഡ് ബാധിച്ചു മരിച്ച വയോധികയ്ക്ക് പകരം വെള്ളത്തില്‍ വീണു മരിച്ചആദിവാസി യുവതിയുടെ മൃതദേഹം; ജില്ലാ ആശുപത്രിക്കെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിനു
പകരം വെള്ളത്തില്‍ വീണ് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലക്കാട് സ്വദേശി ജാനകിയമ്മയുടെ  മൃതദേഹത്തിന് പകരം ആശുപത്രിയില്‍ നിന്ന് നല്‍കിയത് അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹം. സംസ്‌കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.

രണ്ട് ദിവസം മുന്‍പ് വെള്ളത്തില്‍ കാല്‍വഴുതി വീണാണ് വള്ളി മരിക്കുന്നത്. പാലക്കാട് സ്വദേശിയായ ജാനകിയമ്മ കോവിഡ് ബാധിച്ചാണ് മരിച്ചത്. ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ജീവനക്കാര്‍ വള്ളിയുടെ മൃതദേഹമാണ് നല്‍കിയത്. കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. അതുകൊണ്ട് തന്നെ മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

വള്ളിയുടെ മരണം വെള്ളത്തില്‍ വീണായതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടപടികളുടെ ഭാഗമായി പൊലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറി നല്‍കിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. മൃതദേഹം മാറി നല്‍കിയ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''