കേരളം

പശുവിനെ കൊന്ന പുലിയെ വീഴ്ത്തി, ഒന്നര വർഷം കാത്തിരുന്ന് പ്രതികാരം, മൂന്നാറിലെ 'പുലിമുരുകൻ' പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: സെപ്തംബർ എട്ടിനായിരുന്നു 4 വയസുള്ള പുലിയെ കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വനപാലകർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഒന്നര വർഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ...

തന്റെ പ്രിയപ്പെട്ട പശുവിനെ കൊന്ന പുലിയെ ഒന്നര വർഷം കാത്തിരുന്ന് കെണിവെച്ച് വീഴ്ത്തുകയായിരുന്നു മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ‍ഡിവിഷനിലെ എ കുമാർ(34). മൂന്നാറിലെ പുലുമുരുകൻ അങ്ങനെ വനം വകുപ്പിന്റെ പിടിയിലുമായി. ജീവനോടെ കെണിയിൽ പെട്ട പുലിയെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വനപാലകരോട് അയൽവാസികൾ കുമാറിന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

കുമാറിന്റെ ഏക വരുമാനമാർഗമായിരുന്നു ഓമനിച്ചു വളർത്തിയിരുന്ന പശു. പറമ്പിൽ മേയാൻ വിട്ട സമയത്താണ് പശുവിനെ പുലി വകവരുത്തിയത്. ഒന്നര വർഷം മുൻപ് കെണിവെച്ച് കാത്തിരിക്കാൻ തുടങ്ങിയതാണ്. കഴിഞ്ഞ ദിവസം പുലി കെണിയിൽ വീണത്. മറ്റാരും കാണാതെ മിക്ക ദിവസങ്ങളിലും കെണിയുടെ അടുത്തു പോയി പരിശോധിക്കുമായിരുന്നു എന്ന്  വനപാലകരുടെ ചോദ്യം ചെയ്യലിൽ കുമാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി