കേരളം

മഴ നനയാതിരിക്കാന്‍ കയറി നിന്നപ്പോള്‍ ഫോണ്‍ കൈക്കലാക്കി, പീഡനം ;വനിതാ വോളിബാള്‍ താരത്തിന്റെ പരാതി, പരിശീലകനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട :  വനിതാ വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 

പരിശീലകനായ കൊടുമണ്‍ സ്വദേശി പ്രമോദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളാണ് ഏറെനാളായി  പെണ്‍കുട്ടിയുടെ പരിശീലകന്‍. മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്തുകയറി നിന്നുവെന്നും ആ സമയം പരിശീലകന്‍ തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിപ്പോയി എന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

മൊബൈല്‍ ഫോണ്‍ വാങ്ങാനായി ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ആരോപണ വിധേയനായ പരിശീലകന്‍ സ്‌പോട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ടയാള്‍ ആല്ലെന്ന് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ പറഞ്ഞു. പരിശീലകന്‍ ഒളിവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍