കേരളം

പത്തനംതിട്ടയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കുമ്പഴയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി കുട്ടിക്ക് രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റിരുന്നതായി അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രണ്ടാനച്ഛന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ച നിലയിലാണ് കുട്ടിയെ എത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുമ്പഴയിലാണ് കുടുംബം താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ വീട്ടുജോലിക്കാരിയാണ്. കഴിഞ്ഞ രണ്ടുദിവസമായി രണ്ടാനച്ഛനില്‍ നിന്ന് മകള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നതായി അമ്മ പൊലീസിനോട് പറഞ്ഞു. സ്ഥിരമായി കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്നും മൊഴിയില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രണ്ടാനച്ഛനെ പൊലീസ് പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ