കേരളം

ബൈക്ക് പാര്‍ക്കു ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം ; 9 അംഗ സംഘം വീടു കയറി ആക്രമിച്ചു ; പുനലൂരില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം പുനലൂരില്‍ ഒരു സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹനന്‍, സുനില്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകന്‍ സുര്‍ജിതും മോഹനന്‍ അടക്കമുള്ള സംഘവുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. 

ഇതിന് പിന്നാലെ ഒമ്പതംഗ അംഗം സംഘം സുരേഷ് ബാബുവിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. മര്‍ദ്ദനത്തിലാണ് സുരേഷ് ബാബു മരിച്ചതെന്നാണ് സൂചന. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്