കേരളം

ലോക്ക്ഡൗണ്‍ കടക്കെണിയിലാക്കി; മാവേലിക്കരയില്‍ ഗ്രാഫിക് ഡിസൈനര്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: മാവേലിക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗ്രാഫിക് ഡിസൈനര്‍ ആയ വിനയകുമാറിനെയാണ് ഞായറാഴ്ച രാത്രി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നാല്‍പ്പത്തിമൂന്നുകാരനായ വിനയകുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

മാവേലിക്കരയില്‍ ഗ്രാഫിക് ഡിസൈന്‍ സ്ഥാപനം നടത്തിവരികയായിരുന്നു വിനയകുമാര്‍.  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി കുറയുകയും കഴിഞ്ഞവര്‍ഷം സ്ഥാപനം പൂട്ടുകയും ചെയ്തു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നു. ഇതാണ് വിനയകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. 

ആത്മഹത്യ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമേ മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമാക്കാന്‍ സാധിക്കുയുള്ളുവെന്നും മാവേലിക്കര പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത