കേരളം

കോടതിയലക്ഷ്യം: ഒറ്റപ്പാലം മുൻ സബ് കലക്ടർക്ക് കാൽ ലക്ഷം രൂപ പിഴ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഒറ്റപ്പാലം മുൻ സബ് കലക്ടറും ഇടുക്കി പാക്കേജ് സ്പെഷൽ ഓഫിസറുമായ അർജുൻ പാണ്ഡ്യൻ കാൽ ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസിൽ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് പിഴ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഒറ്റപ്പാലത്തു ‘ഓപ്പറേഷൻ അനന്ത’ എന്ന റോഡ് വികസനം പദ്ദതിയു‌ടെ ഭാഗമായി മുൻവശം പൊളിച്ചുനീക്കിയ കെട്ടിടത്തിന്റെ ഉടമയായ ഹർജിക്കാരിക്കു തുക നൽകാനാണു കോടതി പറഞ്ഞത്. 

ഒറ്റപ്പാലം സ്വദേശി കെ ടി മറിയക്കുട്ടി ഉമ്മയാണ് കേസിൽ ഹർജിക്കാരി.  കഴിഞ്ഞ വർഷം നവംബറിലാണ്  ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ചത്. ഇത് 2016ൽ ഹൈക്കോടതി നൽകിയിരുന്ന സ്റ്റേ ഉത്തരവിലെ സുപ്രധാന വ്യവസ്ഥയുടെ ലംഘനമാണെന്നു കാണിച്ചു മറിയക്കുട്ടിയുമ്മ ഹൈക്കോടതിയെ സമീപിച്ചു. അന്തിമവിധി ഹർജിക്കാരിക്ക് എതിരായാലും കോടതിയുടെ അനുമതിയില്ലാതെ തുടർന‌ടപടി പാടില്ലെന്ന സ്റ്റേ ഉത്തരവിലെ നിബന്ധന ലംഘിച്ചതാണു കോടതിയലക്ഷ്യമായത്. 

കോടതിയലക്ഷ്യക്കേസിന്റെ തുടർച്ചയായാണു സബ് കലക്ടറെ സ്ഥലം മാറ്റാൻ ഉത്തരവായത്. വ്യാപാര സ്ഥാപനത്തിന്റെ മുൻവശം പൊളിച്ചുനീക്കി സർക്കാരിലേക്കെടുത്ത ഭൂമി കൈവശക്കാർക്കു തിരിച്ചേൽപിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം റവന്യു വകുപ്പു സാങ്കേതികമായി ഭൂമി തിരിച്ചേൽപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍