കേരളം

എൻജിനീയറിങ് വിദ്യാർത്ഥികളുടെ മരണത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ, വണ്ടി ഓടിച്ചത് മദ്യലഹരിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഒരാൾ അറസ്റ്റിൽ. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവർ ലാൽകുമാറാണ് അറസ്റ്റിലായത്. ഇയാൾ മദ്യ ലഹരിയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്. 

ലാൽകുമാറിനോപ്പം കാറിലുണ്ടായിരുന്ന റോയി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. വൈദ്യപരിശോധനയിലാണ് ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 12ന് രാത്രിയില്‍ കൊട്ടാരക്കര ചേത്തടിയിലാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാര്‍ഥികളുടെ ബൈക്കിനെ ഇടിച്ചുവീഴ്ത്തി. കുണ്ടറ കേരളപുരം സ്വദേശി ഗോവിന്ദ്, കണ്ണൂർ പയ്യന്നൂർ സ്വദേശിനി ചൈതന്യ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. സുഹൃത്തുക്കള്‍‌ക്കൊപ്പം അഞ്ച് ബൈക്കുകളില്‍ തെന്മലയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'