കേരളം

ലീവ് സറണ്ടർ വിലക്ക് മാർച്ച് 31 വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആർജിതാവധി സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനു ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സർക്കാർ നീട്ടി. വിലക്ക് 
മാർച്ച് 31 വരെയാണ് നീട്ടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്നു ധനവകുപ്പ് വ്യക്തമാക്കി.

1200 കോടിയോളം രൂപയാണ് ഇതുവഴി സർക്കാരിന് തൽക്കാലം ലാഭിക്കാനാകുക. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവധി സറണ്ടർ ആദ്യം തടഞ്ഞു വയ്ക്കുകയും പിന്നീട് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയുമാണ് ചെയ്തത്. 

ഈ സാമ്പത്തിക വർഷം ജൂൺ മുതൽ പുതിയ അവധി സറണ്ടർ അപേക്ഷകൾ സ്വീകരിക്കുമെന്ന് അന്ന് അറിയിച്ചെങ്കിലും പിന്നീട് സർക്കാർ പിൻവാങ്ങി. തുടർന്ന് നവംബർ 30 വരെ വിലക്കിന്റെ കാലാവധി നീട്ടുകയായിരുന്നു. ഇതാണ് വീണ്ടും മാർച്ച് വരെ നീട്ടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍