കേരളം

വാളയാറിലേത് ആത്മഹത്യയോ കൊലപാതകമോ? സിബിഐ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാളയാറിലെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണോ കൊല ചെയ്യപ്പെട്ടതാണോയെന്ന് ഇനിയും സിബിഐ കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി. ഈ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.

കേസിലെ പ്രതികളായ വലിയ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോഴാണ് കോടതിയുടെ പരാമര്‍ശം. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്. എന്നാല്‍ ഇതു കൊലപാതകമാണോ എന്ന കാര്യത്തില്‍ സിബിഐ പരിശോധിക്കാനിരിക്കുന്നതേയുള്ളൂവെന്ന് കോടതി പറഞ്ഞു.

മരണകാരണം കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സിബിഐക്കു കോടതി നിര്‍ദേശം നല്‍കി. അന്തിമ റിപ്പോര്‍ട്ട് എപ്പോള്‍ സമര്‍പ്പിക്കാനാവും എന്ന് അറിയിക്കാനും നിര്‍ദേശമുണ്ട്. 

ജാമ്യാപേക്ഷ ഡിസംബര്‍ 21ന് പരിഗണിക്കാന്‍ മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍