കേരളം

കൂട്ടുകാരുമൊത്ത് കളിക്കാനെത്തിയ പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: പതിമൂന്ന് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈഗികമായി പീഡിപ്പിച്ച അയല്‍വാസിക്ക് പത്തുവര്‍ഷം കഠിനതടവും 50000 രൂപ പിഴശിക്ഷയും. മുക്കാട്ടുകര വൈക്കാടന്‍ വീട്ടില്‍ തോമസ് (53) നെയാണ് തൃശൂര്‍ ഫാസ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. 

കുട്ടിയുടെ അയല്‍വാസിയായിരുന്ന തോമസിന്റെ വീട്ടിലേക്ക് കൂട്ടുകാരുമൊത്ത് കളിക്കാന്‍ വന്നിരുന്ന സമയം കുട്ടിയോട് ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2018 ല്‍ മണ്ണുത്തി സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി എം രതീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ കെ സജീവ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍  കെ പി അജയകുമാര്‍ ഹാജരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു