കേരളം

12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;  പ്രതിക്ക് 12 വർഷം തടവും 2 ലക്ഷം രൂപ പിഴയും; വിധി 24 വർഷത്തിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: 12 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് കരിമ്പുഴ കോട്ടപ്പുറം തെക്കുംപ്ലാക്കൽ ജയചന്ദ്രനെ (57)യാണ് ശിക്ഷിച്ചത്. അഡീഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 24 വർഷം മുമ്പ് നടന്ന കൃത്യത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. 

1997 മേയ് 12ന് ആണ് സംഭവം നടന്നത്.  12 വയസുള്ള പെൺകുട്ടിയെ ചുരിദാർ വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് ജയചന്ദ്രൻ തട്ടിക്കൊണ്ടു പോയത്. പിന്നീട് വടക്കൻപറവൂരിലുള്ള ലോഡ്ജിൽ വെച്ച്  ലൈംഗികമായി പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. 

റാന്നി വെച്ചൂച്ചിറ പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. എന്നാൽ കേസിലെ സാക്ഷികൾ പലരും ഇതിനിടെ മരിച്ചത്  കേസ് തെളിയിക്കുന്നതിൽ കാലതാമസമുണ്ടാക്കി. കേസിൽ 17 സാക്ഷികളെയാണ് വിസ്തരിച്ചത്. 26 രേഖകൾ തെളിവായി പരിഗണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം