കേരളം

സ്വര്‍ണക്കടത്ത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരില്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്ത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം സ്വര്‍ണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നതിന് തെളിവു വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എ ഹരിപ്രസാദ്, എംആര്‍ അനിത എന്നിവരുടെ നിരീക്ഷണം.

സ്വര്‍ണക്കള്ളക്കടത്ത് കസ്റ്റംസ് നിയമത്തിന്റെ പരിധിയിലാണ്, നിര്‍വചനപ്രകാരം വരിക. അത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍വരണമെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നതിനു തെളിവു വേണം. കള്ളനോട്ടു നിര്‍മിക്കുക, കടത്തുക തുടങ്ങിയവയൊക്കെയാണ് യുഎപിഎ 15-1 വകുപ്പിനു കീഴില്‍ വരികയെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്തു കേസില്‍ ജാമ്യം ലഭിച്ചവര്‍ക്കു രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നു കരുതാനാവില്ലെന്ന എന്‍ഐഎ കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിടിക്കപ്പെട്ടവരില്‍ പലരും ബിസിനസുകാരാണ്. സാമ്പത്തികമായി നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സ്വര്‍ണക്കടത്തില്‍ അവര്‍ക്കുണ്ടായിരുന്നത് എന്നാണ് ഇതുവരെയുള്ള വിവരമെന്ന് കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത