കേരളം

 13കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേര്‍ കുറ്റക്കാരെന്ന് കോടതി; വിധി 14 വര്‍ഷത്തിന് ശേഷം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേര്‍ കുറ്റക്കാരെന്ന് കോഴിക്കോട് പ്രത്യേക കോടതി. സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് വിധി. എട്ടാം പ്രതിയേയും പത്താം പ്രതിയേയും കോടതി വെറുതെ വിട്ടു. ഇനി അഞ്ചുപ്രതികളെ കൂടി കണ്ടെത്താനുണ്ട്.

13വയസുകാരിയെ രണ്ടാനച്ഛന്‍ അമ്മയുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേര്‍ക്ക് കാഴ്ചവെച്ചു എന്നതാണ് കേസ്.  പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വ്യഭിചാരത്തിന് വിറ്റത്തിനും ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാനിയമം 366 എ, 372, 373, 376 തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് 10 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. 

മാതാപിതാക്കള്‍ വിവാഹമോചനം നടത്തിയതിനാല്‍ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് ഇരുവരും 2007 -08 കാലത്ത് കോഴിക്കോട്, ഊട്ടി, ഗുണ്ടല്‍പേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളില്‍ വീട്ടിലും ഹോട്ടലുകളിലുമായി പലര്‍ക്കായി പണത്തിനു വേണ്ടി കാഴ്ചവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനം സഹിക്കാനാവാതെ പിതാവിന് അടുത്തെത്തിയ കുട്ടിയെ അദ്ദേഹം കോഴിക്കോട് അന്വേഷി ഷോര്‍ട്ട് സ്‌റ്റേ ഹോമിലെത്തിക്കുകയായിരുന്നു. കുട്ടി ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതി മുക്കം പൊലീസിന് കൈമാറി. തുടര്‍ന്ന് നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള മഹിള സമഖ്യയുടെയും നിര്‍ഭയയുടെയും സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടി അവിടെനിന്നെത്തിയാണ് കോടതിയില്‍ മൊഴി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ