കേരളം

'നുണകളുടെ പെരുമഴ പെയ്യിച്ചാലും എല്‍ഡിഎഫിന്റെ തുടര്‍ഭരണം തടയാനാവില്ല'

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നുണകളുടെ പെരുമഴ പെയ്യിച്ചാലും എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തെ തടയാന്‍ യുഡിഎഫിനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ വലതുപക്ഷമാധ്യമങ്ങള്‍ പടച്ചുവിടുന്ന നുണക്കഥകള്‍ക്കൊന്നും യുഡിഎഫിന്റെ തകര്‍ച്ച തടയാനാകില്ല. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കൂടുതല്‍ ശിഥിലമാകും. മതതീവ്രവാദ ശക്തികള്‍ക്കും ഇവിടെ സ്ഥാനമുണ്ടാകില്ല.

വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തിന്റെ മതേതര മനസ്സ് കൊതിക്കുന്നതാണ്.  ഭരണത്തുടര്‍ച്ച സാധ്യമാക്കി രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ക്ക് കേരളം ആത്മവിശ്വാസം പകരും. രാഹുല്‍ ചാടിയ കടലിന്റെ അടിയില്‍നിന്നാണ് യുഡിഎഫ് തകര്‍ത്ത കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. കോവിഡ് കാലത്ത് ഓരോവീട്ടിലും അന്നവും ആശ്വാസവും എത്തിച്ച സര്‍ക്കാരാണിത്. പെരുംനുണകൊണ്ട് ജനമനസ്സിനെ ചഞ്ചലപ്പെടുത്താന്‍ കഴിയില്ലെന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ വ്യക്തമായിരിക്കുന്നു.

ഇടതുപക്ഷ വിരുദ്ധര്‍ വലതുപക്ഷ ആശയം സൃഷ്ടിക്കാന്‍ കൂടുതല്‍ ആക്രമിച്ചത് പൊതുവിദ്യാഭ്യാസ മേഖലയെയാണ്. കേരളത്തില്‍ മതനിരപേക്ഷ മൂല്യം പകര്‍ന്ന് നാടിന്റെ പുരോഗമന മനസ്സ് രൂപപ്പെടുത്തിയത് പൊതുവിദ്യാഭ്യാസ മേഖലയാണ്. യുഡിഎഫ് പൊതുവിദ്യാഭ്യാസ മേഖലയെ അഴിമതിയുടെ കേന്ദ്രമാക്കി. പണമുണ്ടാക്കാനുള്ള മേഖലയായി വിദ്യാഭ്യാസത്തെ മന്ത്രിമാര്‍പോലും ഉപയോഗിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി പിടിച്ചുകെട്ടി. അഴിമതിരഹിതമായ അഞ്ചു വര്‍ഷം കേരളം പൂര്‍ത്തിയാക്കുകയാണ്. യുഡിഎഫ് ഭരണത്തില്‍ തകര്‍ന്നടിഞ്ഞ പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കി. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണചരിത്രം സൃഷ്ടിക്കുകതന്നെ ചെയ്യുമെന്ന് വിജയരാഘവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത