കേരളം

മാസ്കും 'പിപിഇ കിറ്റും' ധരിച്ച് മോഷണം, കവർന്നത് ഉപ്പു മുതൽ 50,000 രൂപയുടെ സി​ഗററ്റ് വരെ; കവർച്ച സമീപത്തെ ആൾ താമസമുള്ള മുറികൾ പുറത്ത് നിന്ന് പൂട്ടിയ ശേഷം 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ:  പുതുവർഷ രാത്രിയിൽ മാസ്കും പിപിഇ കിറ്റിനു സമാനമായ വേഷവും കൈയ്യുറകളും ധരിച്ചെത്തിയ മോഷ്ടാക്കൾ കൊട്ടിയൂർ ടൗണിലെ മൂന്ന് കടകളിൽ കവർച്ച നടത്തി. പണവും അമ്പതിനായിരം രൂപയുടെ സിഗരറ്റും ഹെൽത്ത് ഡ്രിങ്കുകളും ബ്യൂട്ടി സോപ്പുകളും കവർന്നതായി പൊലീസ് പറയുന്നു.ഇതിന് പുറമേ ഉപ്പും മോഷ്ടിച്ചിട്ടുണ്ട്.

കൊട്ടിയൂർ ടൗണിലെ മലബാർ സ്റ്റോഴ്സ്, കൊട്ടിയൂർ ട്രേഡേഴ്സ് എന്നീ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഷീൻ ബേക്കറിയിലുമാണ് കവർച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് അകത്തു കയറിയത്.  ഒരു കടയിൽ വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ച ശേഷമാണ് കവർച്ച നടത്തിയത്. രാത്രി 12.30 നു ശേഷമാണ് കവർച്ച നടത്തിയിട്ടുള്ളത്.

സമീപത്തെ കെട്ടിടത്തിന്റെ മുകൾ നിലയിൽ ആൾ താമസമുണ്ടായിരുന്ന മുറികൾ പുറത്തു നിന്ന് പൂട്ടിയിട്ട ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയിട്ടുള്ളത്.  പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ എത്തിയ വെങ്ങലോടിക്ക് സമീപം വച്ച് മോഷ്ടാക്കൾ വാഹനത്തിൽ കയറി പോയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. വെങ്ങലോടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പൊലീസ് നായ കയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി