കേരളം

ആത്മഹത്യ ചെയ്ത യുവതിക്ക് നീതി തേടി കൂട്ടായ്മ, അതിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ സഹോദരി പൊലീസ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ സഹോദരി പൊലീസ് കസ്റ്റഡിയില്‍. 2020 സെപ്തംബറില്‍ കൊട്ടിയത്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരിയേയും, യുവാവിനേയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അന്ന് വീട്ടിലെ കിടപ്പു മുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി തേടി രൂപീകരിക്കപ്പെട്ട സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മയില്‍ അംഗമായ യുവാവിനൊപ്പമാണ് സഹോദരി പോയത്.

18 മുതല്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് പോയത്. മൂവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹോദരിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ പള്ളിമുക്ക് കൊല്ലൂര്‍വള സ്വദേശി മുഹമ്മദ് ഹാരിസ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു