കേരളം

കാറപടകടത്തിൽ മരിച്ച യുവതിയെ ആശുപത്രിയിലെത്തിച്ചു; മടക്കയാത്രയിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവർ മറ്റൊരു അപകടത്തിൽ മരിച്ചു. ജോമോൾ, തമ്പി എന്നിവരാണ് ഇന്ന് രാവിലെ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. കൊച്ചി തൃപ്പൂണിത്തുറയിലാണ് രണ്ട് അപകടങ്ങളും നടന്നത്. 

രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യത്തെ അപകടം നടന്നത്. തൃശൂർ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറയുന്നത്. 

ജോമോളും സഹോദരൻ സാൻജോയുമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഇവരെ തമ്പിയുടെ ഓട്ടോയിൽ ലേക്ക്‌ഷോർ ആശുപത്രിയിൽ എത്തിച്ചു. സാൻജോ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

തിരികെ വരുന്നവഴി മരട് കൊട്ടാരം ജംഗ്ഷനിൽ വച്ചാണ് തമ്പിക്ക് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി