കേരളം

കിറ്റെക്‌സ് കേരളത്തിൽ നിന്ന് പിൻമാറരുത്, ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് എം എ യൂസഫലി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കിറ്റെക്സ് കേരളത്തിലെ നിക്ഷേപപദ്ധതിയിൽ നിന്നു പിൻമാറരുതെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി.  കിറ്റെക്സ് അധികൃതരും സംസ്ഥാന സർക്കാരും ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കണമെന്നും നിക്ഷേപങ്ങൾ കേരളത്തിൽ തന്നെ നിലനിർത്തണമെന്നും യൂസഫലി അഭ്യർഥിച്ചു.  

"കിറ്റക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമായി സംസാരിക്കും. ഭാവി തലമുറയ്ക്ക് ജോലി കിട്ടുന്ന പദ്ധതികൾ കേരളത്തിനു പുറത്തു പോകുന്നത്‌ ഒഴിവാക്കണമെന്നാണ് അഭ്യർഥന", യൂസഫലി അബുദാബിയിൽ പറഞ്ഞു.

3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സിനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സ്വകാര്യ സ്ഥാപനങ്ങളിൽ തെറ്റായ രീതിയിൽ സർക്കാർ ഇടപെടലുണ്ടാകില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി. പദ്ധതിയുമായി കിറ്റെക്‌സ് ഇനി വന്നാലും അംഗീകരിക്കുമെന്ന നിലപാടാണ് സർക്കാരിന്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത