കേരളം

71 ദിവസങ്ങള്‍ക്ക് ശേഷം ലോക്ഡൗണില്‍ ഇളവുള്ള ഞായര്‍, ജാഗ്രതയോടെ പെരുന്നാളിന് ഒരുങ്ങാന്‍ സംസ്ഥാനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്. സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനം ആരംഭിച്ചതോടെ ലോക്ഡൗൺ പ്രഖ്യാപിച്ച് 71 ദിവസത്തിനിടയിൽ ആദ്യമായാണ് ഞായറാഴ്ച ഇളവ് അനുവദിക്കുന്നത്. ഇളവുകളിൽ പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ടിപിആർ 15 ന് താഴെയുളള പ്രദേശങ്ങളിൽ കട തുറക്കാം. ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിലും തിങ്കളാഴ്ച കട തുറക്കാനും അനുമതിയുണ്ട്. എ,ബി,സി വിഭാഗത്തിലുളള പ്രദേശങ്ങളിൽ  അവശ്യസാധന കടകൾക്ക് പുറമേ തുണിക്കട, ചെരിപ്പു കട, ഇലക്ട്രോണിക്സ് കട, ഫാൻസി കട, സ്വർണക്കട എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. രാത്രി എട്ടു വരെ തുറക്കാനാണ് അനുമതി. 

ആരാധനാലയങ്ങളിൽ വിശേഷദിവസങ്ങളിൽ  40 പേർക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്സീൻ  എടുത്തിരിക്കണം. പലചരക്ക്, പഴം, പച്ചക്കറി, മീൻ , ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്കുള്ള ഇളവ് തുടരും. എ,  ബി പ്രദേശങ്ങളിൽ  ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തിങ്കൾ  മുതൽ വെള്ളിവരെ തുറക്കാം. എ, ബി, കാറ്റഗറി മേഖലകളില് നിയന്ത്രണങ്ങൾക്ക്  വിധേയമായി സിനിമാഷൂട്ടിങ്ങിനും  അനുമതി നല്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി