കേരളം

വിറ്റ സ്വർണം തിരികെ വാങ്ങി; 60 പവൻ കൈക്കലാക്കിയത് ഹാൾ മാർക്ക് മു​ദ്ര പതിക്കാൻ; തട്ടിപ്പ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഹാൾ മാർക്ക് മുദ്ര പതിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നു വിറ്റ സ്വർണം തിരികെ വാങ്ങി ജ്വല്ലറി ഉടമയുടെ തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഉടമയ്ക്കെതിരെ പതിനാറോളം പരാതികൾ. 60 പവനോളം സ്വർണമാണ് ഇയാൾ ആളുകളിൽ നിന്ന് തിരികെ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മുതുകുളം ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണന് എതിരെ കനകക്കുന്ന് പൊലീസ് കേസെടുത്തു. 

ജ്വല്ലറിയിൽ നിന്നു സ്വർണം വാങ്ങിയ ആളുകളെ അങ്ങോട്ട് ബന്ധപ്പെട്ട് സ്വർണത്തിൽ ഹാൾ മാർക്ക് മുദ്രകൾ ഇല്ലെന്നും ഇത്‌ ചെയ്തു നൽകാം എന്നു പറഞ്ഞാണ് സ്വർണം പലരിൽ നിന്നും ഇയാൾ കൈക്കലാക്കിയത്. സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതികൾ ഉണ്ടായത്. 

കഴിഞ്ഞ വെള്ളിയാഴ്ച ശേഷം ജ്വല്ലറി തുറന്നില്ല. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. രണ്ട് മാസം മുൻപ് സ്വർണം നൽകി തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന് ഒരു വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തുടർന്നാണ് നിരവധി പരാതികൾ വരാൻ തുടങ്ങിയത്. ഇതിൽ സ്വർണത്തിന് മുൻ‌കൂർ തുക നൽകി ബുക്ക് ചെയ്തവരും ഉണ്ട്. 

സംഭവത്തിൽ കനകക്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഉണ്ണികൃഷ്ണൻ ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര