കേരളം

അവധി സറണ്ടർ വിലക്ക് ആറ് മാസം കൂടി; നവംബർ 30 വരെ നീട്ടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആർജിതാവധി സറണ്ടർ നവംബർ 30 വരെ മരവിപ്പിച്ചു. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഉത്തരവ്. സർവകലാശാലകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷേമ ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർക്കും ഇത് ബാധകമാണ്. 

മേയ് 31നു ശേഷം സറണ്ടർ തുക നൽകുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അതിനുശേഷവും അനുവദിച്ചിരുന്നില്ല. ഇതു വ്യാപക ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് നവംബർ 30 വരെ വിലക്ക് നീട്ടി ധനവകുപ്പ് ഉത്തരവിറക്കിയത്. അതേസമയം സബോർഡിനേറ്റ് സർവീസിലെ ഓഫിസ് അറ്റൻഡന്റുമാർ അടക്കമുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അവധി സറണ്ടർ ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു