കേരളം

ശ്രീ എം മതനിരപേക്ഷതയുടെ പ്രതീകം; കുറ്റം പറയുന്നവർക്ക് അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് എംവി ഗോവിന്ദൻ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ശ്രീ എം മതനിരപേക്ഷതയുടെ പ്രതീകമെന്ന് എംവി ഗോവിന്ദൻ. എമ്മിനെ കുറ്റം പറയുന്നവർക്ക് അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല. അദ്ദേഹത്തിന്റെ യോഗാ ട്രസ്റ്റുമായി സിപിഎമ്മിന് നല്ല ബന്ധമാണുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ആർഎസ്എസുമായി നടത്തിയ ചർച്ചയിൽ ഒരുഘട്ടത്തിലും എം ഇടനില നിന്നിട്ടില്ല.  അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നത്. ജമാഅത്തെ ഇസ്ലാമി വർഗീയ പ്രസ്ഥാനമാണെന്നും മതനിരപേക്ഷവാദി ആയ ശ്രീ എമ്മിനെ കുറിച്ച് അവർ പലതും പറയുമെന്നും  ഗോവിന്ദൻ പറഞ്ഞു.

പിണറായി-ആർഎസ്എസ് ചർച്ചയിലെ ഇടനിലക്കാരൻ ശ്രീ എമ്മായിരുന്നെന്ന് വാർത്തകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. ഇത്തരം വാർത്തകൾ പടച്ചുവിട്ടവർ ഏത്  ഹോട്ടലിൽ വെച്ചാണ് ചർച്ച നടന്നതെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുമായി ചർച്ച നടത്തിയിരുന്നെന്ന് കഴിഞ്ഞദിവസം സംഘ്പരിവാർ നേതാക്കൾ സമ്മതിച്ചിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും ചർച്ച നടത്തിയെന്ന് ആർ.എസ്.എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍