കേരളം

45 ലക്ഷത്തിന്റെ വാച്ച് പരിശോധനക്കായി ഊരി വാങ്ങി, തിരിച്ചു നൽകിയത് കഷ്ണങ്ങളാക്കി; കസ്റ്റംസിനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; യാത്രക്കാരന്റെ ആഡംബര വാച്ച് പരിശോധനയ്ക്കിടെ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റംസിനെതിരെ പരാതി. 45 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് കഷ്ണങ്ങളാക്കി യാത്രക്കാരന് തിരിച്ചു നൽകിയത്. മൂന്നാം തിയതി ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ വാച്ചാണ് നശിപ്പിച്ചത്. സംഭവത്തിൽ കരിപ്പൂർ പൊലീസിലാണ് പരാതി നൽകിയത്. 

സ്വർണമുണ്ടെന്നു സംശയിച്ചു കസ്റ്റംസ് പരിശോധിച്ച, വിലപിടിപ്പുള്ള വാച്ച് യാത്രക്കാരനു തിരിച്ചു നൽകിയത് വിവിധ ഭാഗങ്ങളാക്കി ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണെന്നാണ് പരാതി. ടെക്നിഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിനു പകരം വാച്ച് കേടാക്കി എന്നാണ് ആക്ഷേപം.കോടതി നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ അഭിഭാഷകനുമായി എത്തിയ മുഹമ്മദ് ഇസ്മായിൽ എയർപോർട്ട് ഡയറക്ടർക്കും കസ്റ്റംസ് അധികൃതർക്കും കൂടി പരാതി നൽകി. 

മുഹമ്മദ് ഇസ്മായിലിന്റെ ദുബായിലുള്ള സഹോദരൻ 2017ൽ ദുബായിലെ ഷോറൂമിൽനിന്ന് 2,26,000 ദിർഹം (ഇന്ത്യൻ രൂപ 45 ലക്ഷത്തിലധികം) നൽകി വാങ്ങിയതാണ് വാച്ച്. അടുത്തിടെ ഇസ്മായിലിന് വാച്ച് നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇസ്മായിലിന്റെ അഭിഭാഷകൻ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്